Tuesday, February 24, 2015

കൂത്തിച്ചി

                                   


അവളുടെ നഗ്നതയെ പുല്കിതളർന്നപ്പോൾ ചെവിയിൽ അവൾ പറഞ്ഞു
എന്നെ ഒന്നു 'കൂത്തിച്ചീന്നു' വിളിക്കുമോ ?
വിയർപ്പൊഴുകുന്ന നെറ്റിയുയർത്തി ഞാൻ
അത്ഭുതത്തോടെ അവളെ നോക്കി
ചുണ്ടുകളിൽ ചിരി വിടർത്തി അവൾ മേല്ലെ തുടർന്നു
ഞാൻ ആ വിളിയെ പ്രണയിക്കുന്നു
****************************************************************

ഉമ്മറപ്പടിയിൽ കാലിന്മേൽ കാലുവെചിരുന്നപ്പോൾ
അച്ഛനാദ്യം ആട്ടിയതിങ്ങനെ
'കൂത്തിച്ചി മോളെ കാലുതാഴ്ത്തിയിരിയെടി ..'

ഇറുകിയ ബ്ലൗസിൽ പുറത്തുചാടാൻ വെമ്പുന്ന മുലകളും
ഉരുണ്ടചന്തിയും വീണ്ടും എന്നെ കേൾപ്പിച്ചു 'കൂത്തിചീന്നു'

ഉള്ളിലെ അമർത്തിവെച്ച രതിദാഹത്താൽ ആദ്യരാത്രിയിൽ
അയാളെ ആര്ത്തിയോടെ പുല്കിയപ്പോൾ കേട്ടു :
'കൂത്തിച്ചിമോളെ  വല്ലാത്ത കഴപ്പാണല്ലോ ?'

പിന്നീട് ആ കഴപ്പ് പങ്കുവെയ്ക്കാൻ വന്ന ഓരോരുത്തരും
മാറി മാറി വിളിച്ചു 'കൂത്തിച്ചീന്നു..'

**************************************************************

നീയും വിളിക്കേണം കൂത്തിച്ചീന്നു ...
ആ വിളിയെ ഞാൻ വല്ലാതെ പ്രണയിക്കുന്നു .

അവളുടെ നഗ്നതയെ ഞാൻ എൻറെ കണ്ണാലുഴിഞ്ഞു
ആ വലിയമുലകളും ചുവന്ന മുലക്കണ്ണുകളും
അവളുടെ മാത്രം അഹങ്കാരമായി തോന്നി

പൊക്കിൾചുഴിയും അരക്കെട്ടും, പിന്നെയാ  ഉരുണ്ടചന്തിയും
തലോടി, അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ച്
ഞാൻ ഉറക്കെ ചോദിച്ചു
'കൂത്തിച്ചി ഒരു വട്ടം കൂടി ....'

അവൾ ചിരിച്ചു എൻറെ മുഖം അവളുടെ നാഭിയിൽ അമർത്തി
വില്ലുപോലെ വളഞ്ഞവൾ ചിരിച്ചു ...



Friday, December 16, 2011

ഉണ്ണീ നിനക്ക് വേദനിച്ചോ?


ഉണ്ണീ നിനക്ക് വേദനിച്ചോ,ഒന്നു
ചിരിക്കുണ്ണിയമ്മയോടു ,
എന്തിനെന്നുണ്ണി നീയെന്നുമിങ്ങനെ
എന്‍ തല്ലുകള്‍ മേടിച്ചിടുന്നു
ചൊല്ലിയതല്ലുണ്ണി അമ്മ നിന്നോടെറെ
കുരുത്തക്കേടുകള്‍ കാട്ടല്ലെന്നു.
ആഗ്രഹിക്കുന്നില്ലുണ്ണി അമ്മയൊട്ടും
നിന്നെ തല്ലി നോവിച്ചിടാന്‍
നിന്‍ മുഖം വാടുമ്പോള്‍ എന്നോമലേ
വേദനിച്ചീടുന്നു അമ്മയേറെ
എങ്കിലുമുണ്ണി നീയറിഞ്ഞിടേണം
നിന്‍ ചെയ്തികളിലെ ശരിയും തെറ്റും
നിന്റെ പ്രവര്‍ത്തികളാലുണ്ണിയാരെയും
വേദനിപ്പിച്ചിടാതെ നോക്കിടേണം
അറിഞ്ഞിടേണമുണ്ണി നീയാ സത്യം
നന്മ നിറഞ്ഞിടം സ്വര്‍ഗമെന്നു
വാങ്ങിചിടെല്ലെന്നോമലെ ഇനിയും
തല്ലുകള്‍ എന്നില്‍ നിന്നു

Thursday, August 4, 2011

എന്നാലും മാഷെ ....




മാഷെ........................... സുഖമാണോ?? ബസില്‍ കയറിയാല്‍ ദിവാസ്വപ്നങ്ങളില്‍ മുഴുകാറുള്ള എന്നെ ആ ചോദ്യം ഒന്നുണര്‍ത്തി.ഭാഗ്യം എന്നോടല്ല സംസാരിക്കാനുള്ള മടികൊണ്ടാണ് ചില നേരങ്ങളില്‍ പരിചയക്കാരാരെയും കാണല്ലേ എന്ന് പ്രാര്തിക്കാരുണ്ട്.ഒരു ചെറുപ്പക്കാരന്‍ തൊട്ടുമുന്നില്‍ നില്‍ക്കുന്ന ഒരു മധ്യവയസ്കനോടാണ് ചോദിച്ചത്.മാഷെന്നെ പഠിപ്പിച്ചിട്ടില്ല ,ഞാന്‍ മാഷിന്റെ നാട്ടുകാരനാണ് , ആ പീടിയക്കാരന്‍ കുമാരേട്ടന്റെ മോന്‍ ദാമു.പക്ഷെ ആ ഓര്മ എന്നെ കൊണ്ടുപോയത് ഒരു 8 കൊല്ലം പുരകിലോട്റ്റ് ഒരു 8 ആം ക്ലാസ്സുകാരനിലെക്കാന്.ആഴ്ചയില്‍ 5 പ്രവര്‍ത്തി ദിവസവും പി ടി പിരീടും , നാളെയുടെ ഭാവി വാഗ്ദാനങ്ങളെ എല്ലാ മേഖലയിലും വളര്തിയെടുക്കണമെന്ന മാഷന്മാരുടെ ഉത്തമാബോധം കൊണ്ട് ചില പിരീടുകളില്‍ കഞ്ഞി വെയ്കാനുള്ള വിരക് ചുമടെടുക്കാനും അല്ലെങ്കില്‍ സ്റ്റേജ് കെട്ടാനായി കല്ലും മണ്ണും ചുമക്കാനും അങ്ങനെ ഒരു നല്ല അധ്വാനികലായ് ഞങ്ങള്‍ വളരുന്നത് നിറകണ്ണുകളാല്‍ നോക്കി നിന്ന ,മനസ്സില്‍ ഞങ്ങളെ അനുഗ്രഹിക്കുന്ന നിഷ്കളങ്കമായ സ്നേഹത്തോടെ ഞങ്ങള്‍ മാഷെ എന്ന് നീട്ടി വിളിക്കുന്ന സ്നേഹസമ്പന്നരായ ഞങ്ങളെ തല്ലിയും തലോടിയും(ചിലരെ മാത്രം) വളര്‍ത്തിയ അധ്യാപകരെയും,അപ്പുറത്തെ ജോസേട്ടന്റെ കടയില്‍ നിന്ന് സിഗരറ്റും ചായയും മേടിക്കാന്‍ ഇടയ്കിടയ്ക്‌ കിട്ടുന്ന അവസരങ്ങളും,നാടന്‍ സാധനം എന്നപോലെ നല്ലൊരു നാടന്‍ ഗവണ്മെന്റ് യു പി സ്കൂളില്‍ പഠിച്ച ഞാന്‍ എന്തോ എന്റെ അമ്മയുടെ സുഹൃത്ത് രാധാന്റിയുടെ മോന്‍ പഠിക്കുന്ന സ്കൂളിന്റെതിനെക്കളും സ്റ്റാന്‍ഡേര്‍ഡ് നോക്കിയാണോ എന്തോ സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത എന്നെ ഈ വലിയൊരു സ്കൂളിലേക്ക് എത്തിച്ചത്. ആകെ എയും ബിയും മാത്രം കണ്ട ഞാന്‍ ഓ വരെയുള്ള ഡിവിഷന്‍ഉകള്‍ കണ്ടപ്പോള്‍ മാത്രമാണ് ഇംഗ്ലീഷ് അക്ഷരമാലയില്‍ ഇനിയും അക്ഷരങ്ങള്‍ ഉണ്ടല്ലോ എന്നോര്‍ത്തത്, 8 ആം ക്ലാസ്സിലെ ആദ്യദിവസം തന്നെ ഹാജര്‍ എടുക്കുവാനായി എത്തിയ ക്ലാസ്സ്‌ സര്‍ പേര് എയില്‍ തുടങ്ങുന്നത് കൊണ്ടും അഭിലാഷും,ആദിത്യനെന്നും പേരുമുള്ള ഒരു തെണ്ടിയും ഇല്ലാത്തതിനാലും ആദ്യം വിളിച്ചത് എന്റെ പേര് , എണീറ്റ് നിന്നപാടെ എല്ലാരും കേള്‍ക്കെ ഉച്ചത്തില്‍ ഹാജര്‍ മാഷെ.. എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഇവനിതെത് നാട്ടില്‍ നിന്ന വരുന്നതെന്ന പോലെ അയാളും,ഞാനോഴികെയുള്ള ബാക്കിയെല്ലാവരും പൊട്ടിച്ചിരിച്ചു.വന്നയുടനെ തന്നെ ഞാന്‍ മനസിലിട്ട്‌ ആരാധിച്ചിരുന്ന ആ നുണക്കുഴി പെണ്ണടക്കം ചിരിച്ചപ്പോള്‍,ഇതിനുമാത്രം ചിരിക്കാന്‍ എന്തിരിക്കുന്നു എന്നലോചിക്കുംബോലാണ്, അഖില്‍ ജോഷ്വ ജേക്കബ്‌ എന്ന് സര്‍ വിളിച്ചതും പ്രേസേന്റ്റ്‌ സര്‍ എന്നാ മറുപടി അവന്‍ നല്കിയതും,എന്നിട്ടെന്റെ മുഖത്ത് നോക്കി ഒരു പുച്ഛത്തോടെ ചിരിച്ചിട്ട് അവന്‍ ഇരുന്നു.
അപ്പോളാണ് എന്തിനാണ് എല്ലാരും ചിരിച്ചതെന്ന് എനിക്ക് വ്യക്തമായത്.പിന്നീട് എല്ലാരും പറയുന്നത് പോലെ മാത്രമേ ഞാന്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളൂ.ക്ലാസ്സ്‌ മാഷ് തന്ന ടൈംടേബിള്‍ അനുസരിച് ഇനി വരേണ്ടത് സാമൂഹ്യപാഠം പഠിപ്പിക്കേണ്ട മാഷാണ് ഇനി ഇപ്പോള്‍ അയാള്‍ കേറി വരില്ലെന് കരുതുമ്പോളാണ്, എല്ലാവരും എഴുനെട്റ്റ് ഗൂട്മോര്‍നിംഗ് സര്‍ എന്നും പറഞ്ഞത്,അപ്പോള്‍ കൂടെ ഞാനും രാവിലെ പറ്റിയ തെറ്റാവര്തിക്കാതിരിക്കാന്‍ ഞാന്‍ വായിട്ടനക്കിയാതെ ഉള്ളു.പക്ഷെ വന്നു കയറിയപ്പോള്‍ തന്നെ അയാള്‍ ഞങ്ങളെ അഭിസംഭോധന ചെയ്തത് സംസ്കാരമില്ലാത്തവര്‍ എന്നൊക്കെ പറഞ്ഞായിരുന്നു, അയാളുടെ ഉള്ളിലുണ്ടായിരുന്ന അരിശം മുഴുവന്‍ ഞങ്ങളുടെ ചെവികളില്‍ ചൊരിഞ്ഞു കൊണ്ടിരുന്നു.ഇയാള്കെന്താനപ്പ ഇത്ര ചൊറിച്ചില്‍? രാവിലെ തന്നെ ഭാര്യയുടെ കയ്യില്‍ നിന്ന് കുനിച്ചു നിര്‍ത്തി കൂമ്പിനിട്ടു കിട്ടിയോ? അതോ ഞങ്ങളുടെ ക്ലാസ്സ്‌ മൂന്നാം നിലയില്‍ ആയതു കൊണ്ട് പടി കയറിവന്നു പ്രഷര്‍ കൂടിയോ ? എന്തോ അയാളെ ഞാന്‍ സൂക്ഷിച്ചു നോക്കി മുഖത്ത് വെച്ചിട്ടുള്ള ആ കണ്ണട എന്നില്‍ സത്യം വെളിപെടുത്തി ഇയളൊരു ഇടിയന്‍ തന്നെ, ആ വസ്തുത എനിക്ക് ചെവിയന്‍ ബിജു പറഞ്ഞ് തന്നതാണ്, അവന്റെ കണ്ടുപിടുത്തം ശരിയാണോ എന്ന് ഞാന്‍ എനിക്കിട്ടു ചാംബിയിട്ടുള്ള ഓരോരു മാഷന്മാരെയും ഓര്‍ത്തു നോക്കി ,ശരിക്കും കുള്ളന്‍ രാജു സര്‍നും പാണ്ടന്‍ സിദ്ധിക്ക് സര്‍ നും ഉണ്ടായിരുന്നു കണ്ണട, സയന്‍സ് പഠിപ്പിച്ച ലളിത ടീച്ചരിനും ഇംഗ്ലീഷ് പഠിപ്പിച്ച രാധ ടീച്ചെരിനും ഉണ്ട് കണ്ണട ഇവരുടെ കയ്യില്‍ നിന്നെല്ലാം ഒരു മയമില്ലാതെ തല്ലും കിട്ടിയിടുണ്ട് , ഹിന്ദി ടീചെരിനു കണ്ണടയില്ല അത്കൊണ്ട് ടീച്ചര്‍ നുള്ലാരെയുല്ല് തല്ലാറില്ല, അപ്പോള്‍ ഈ നുല്ലുന്നവരെ എങ്ങനെയാ അറിയ ബിജു എന്ന് ചോദിച്ചാല്‍ അവന്‍ പറിയും അതിനുള്ള നിരീക്ഷണത്തിലാണ് അവന്‍ എന്ന്,എന്ത് മഹത്തായ കണ്ടുപിടുത്തം എന്നിട്ടുമെന്തേ അവന്‍ ആറാം ക്ലാസ്സില്‍ രണ്ടു കൊല്ലം ഇരുന്നതെന്ന വസ്തുത എന്നെ അത്ഭുതപ്പെടുത്തി.അപ്പോള്‍ ഇയാള്‍ ഇടിയന്‍ തന്നെ,എന്റെ കണക്കുക്കൂട്ടലുകള്‍ ശരിവയ്കാനെന്നവണ്ണം ക്ലാസ്സ്‌ തുടങ്ങിയത് മുതല്‍ അയാള്‍ ഇടി പരമ്പര തുടങ്ങി.അയാളുടെ സന്തത സഹചാരിയായിരുന്ന ആ മുപ്പതു സെന്റിമീറ്റര്‍ സ്കയില്‍ ഞങ്ങളുടെ തുടകളിലും ചന്തികളിലും കൈകളിളുമായി പതിച്ചു .സത്യം പറയട്ടെ അയാളുടെ കയ്യില്‍ നിന്നും അടികിട്ടാതിരിക്കാന്‍ വേണ്ടി അത് മാത്രം പഠിച്ചു വരിക പതിവായി .
അങ്ങനെ അയാളുടെ അടിയില്‍ നിന്നും രക്ഷപെടാന്‍ എനിക്ക് അധികവും സാധിച്ചു.അങ്ങനെ ഒരു ദിവസം ഇയാള്‍ ക്ലാസ്സില്‍ കയറി വന്നത് സ്കയില്‍ ഇല്ലാതെയാണ്,വന്നു കയറിയതും ഇയാള്‍ പതിവ് ചടങ്ങ് തുടങ്ങി, എന്തോ അന്നെനിക്ക് ഉത്തരം പറയാന്‍ കിട്ടി(നുണയല്ല സത്യം ) ഇടയ്ക്ക് ഒന്നോരണ്ടു പേരൊഴികെ ബാക്കി എല്ലാവരും ഉത്തരം പറയാതെ നില്‍ക്കുകയാണ്.ഹാവൂ ഇനി കുറച്ചു പടക്കം പോട്ടുന്നത്ഘോഷിക്കാം എന്ന് ചിന്തിച്ചു ഞാന്‍ ഇടം കണ്ണിട്ടു നുണകുഴി പെണ്ണിരിക്കുകയാണ് ഭാഗ്യം എന്നിട്ട് ഞാന്‍ അഹങ്കാരത്തോടെ ചുറ്റും നോക്കി, എന്നെ തല്ലുന്ന തടിയന്‍ ഷിനു ഉണ്ടോ എന്ന് നോക്കി ഭാഗ്യം അവന്‍ നില്കുന്നുന്ദ് നിനക്ക് അങ്ങനെ വേണം എന്നാ അര്‍ഥം വെച്ചുള്ള നോട്ടം നോക്കി അവനോടു മധുരപ്രതികാരം വീട്ടിയ സന്തോഷത്തോടെ ഇരിക്കുമ്പോളാണ് വീണ്ടും അജിത്തേ എന്നുള്ള വിളി കേട്ടത് കര്‍ത്താവെ വീണ്ടും ചോദ്യം ചോദിക്കുകയാണോ ?ഇത് ഫൌള്‍ ആണെന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ എഴുനേറ്റു ,അപ്പോള്‍ മുഗള്‍ ചക്രവര്‍ത്തിമാരും സമരങ്ങളും മനസ്സില്‍ മാറി മാറി വരുമ്പോളാണ് ഞാന്‍ ബാക്കി കൂടി കേട്ടത് നീ സ്റ്റാഫ്‌ റൂമില്‍ പോയി ആ സ്കയില്‍ എടുത്തു കൊണ്ട് വന്നെ എന്നയാളുടെ ബാക്കിയുള്ള വാചകങ്ങള്‍ കേട്ടത് ,കേട്ടപാതി കേലക്കപ്പതി ഞാന്‍ സ്റ്റാഫ്‌ റൂമിലേക്കോടി ,തടിയന്‍ ശിനുവിനു രണ്ടെണ്ണം കൂടുതല്‍ കിട്ടുന്നതും സ്വപ്നം കണ്ടു പിന്നെ നല്ലൊരു കഴ്ച്ചവിരുന്നു ആസ്വദിക്കാനുള്ള സന്തോഷവും എന്നില്‍ ആവേശമുനര്‍ത്തി.സ്റ്റാഫ്‌ റൂമില്‍ നിന്നും സ്കയില്‍ എടുത്ത് ഞാന്‍ ക്ലാസ്സിലേക്കോടി ,അതെ അന്തരീക്ഷം ചിലരുടെ കണ്ണുകളില്‍ ഭീതി, ആ തടിയന്‍ ശിനുവിന്റെ പേടി കണ്ട എനിക്ക് ചിരിയടക്കാന്‍ ആയില്ല , "മാഷെ കേറിക്കോട്ടെ .." ഞാന്‍ ഉറക്കെ ചോദിച്ചു എല്ലാവരും എന്നെ നോക്കി എന്റെ ആവേശത്തില്‍ എന്താ ഞാന്‍ പറഞ്ഞതെന്ന് എനിക്കും മനസിലായില്ല , അയാള്‍ തലയാട്ടി ഞാന്‍ അയാളുടെ അടുത്തേക് നീങ്ങി നോക്കിക്കോട തടിയ നിനക്കിപ്പോള്‍ കിട്ടും എന്നാ രീതിയില്‍ ഞാന്‍ എന്റെ സത്രുവിനെ നോക്കി, എന്നിട്ട് അഹങ്ഗാരതോടെ ഞാന്‍ ആ സ്കയില്‍ അയാള്‍ക് കൊടുത്തു അത് മേടിച്ചയാല്‍ എന്നെ തലങ്ങും വിലങ്ങും അടിച്ചു, എന്താ തെറ്റെന്നറിയാതെ ഞാന്‍ പകച്ചു നിന്നു.അയാളുടെ ദേഷ്യം തീരുന്നത് വരെ എന്നെ തല്ലി എന്നിട്ട പോയി ഇരുന്നോളാന്‍ പറഞ്ഞു, എന്റെ കണ്ണുകള്‍ നിറഞ്ഞു , അവ്യ്ക്തതയോടെ തടിയന്‍ ശിനുവിന്റെ മുകത് പരന്ന ചെറിയ ചിരി എന്നില്‍ സങ്കടം കൂട്ടി , നുനക്കുഴിയുള്ള പെണ്‍കുട്ടിയും മറ്റുള്ളവരും തീരെപ്രതീക്ഷിക്കാത്തത് നടന്നതിന്റെ ആഘാതത്തില്‍ ആയിരുന്നു.എന്റെ നിറയുന്ന കണ്ണുകളെ അവളില്‍ നിന്നും മറയ്ക്കുവാന്‍ ഞാന്‍ ശ്രമിച്ചു ."വടികൊടുത്തവന്‍ അടിവാങ്ങി "എന്നാ ചൊല്ലിനു അനുഭവം വിവരിക്കാന്‍ അടുത്ത മലയാളം പരീക്ഷയ്ക്ക് ചോദ്യം വന്നാല്‍ ഏവര്‍ക്കും എഴുതാന്‍ ഞാന്‍ നല്ലൊരു അനുഭവം കൊടുത്തു എന്ന ബോധ്യത്തില്‍ ഞാന്‍ എന്റെ ബെഞ്ചില്‍ ഇരുന്നു.എന്നെ തല്ലിയതോടെ അയാളുടെ ദേഷ്യം തനുത്തിട്ടവനം മറ്റുള്ളവരെയെല്ലാം ഇരുത്തി എന്റെ മുഖത്ത് നോല്‍ക്കാതെ അയാള്‍ പറഞ്ഞു, എന്റെ സുഹൃത്തുക്കള്‍ക്ക് മാത്രമേ എന്നെ മാഷെന്ന് വിളിക്കാന്‍ അധികാരമുള്ളൂ എന്ന്,കണ്ട കാട്ടില്‍ നിന്നൊക്കെ വന്ന നിന്നെ പഠിപ്പിച്ച അധ്യാപകരെയാണ് പറയേണ്ടതെന്ന്.അപ്പോളാണ് അയാള്‍ എന്തിനാണ് തല്ലിയതെന്ന സത്യം മനസ്സില്ലാകിയത്.പിന്നീട് മാഷെന്ന് കേള്‍ക്കുന്നതെനിക്ക് പേടിയായിരുന്നു, ചൂടുവെള്ളത്തില്‍ വീണ പൂച്ചയെ പോലെ മാഷെ എന്ന പ്രയോഗം ഞാന്‍ ഉപയോഗിച്ചില്ല, എന്നാലും മാഷെ ആ തടിയന്‍ ശിനുവിനിട്ടു രണ്ടെണ്ണം കൊടുത്തിട്ട് എന്നെ തല്ലിയാല്‍ പോരായിരുന്നോ?


പിന്നീട് തുടര്‍ച്ചയായ മൂന്നു കൊല്ലവും ഇയാള്‍ എന്നെ പഠിപ്പിച്ചിരുന്നു. പക്ഷെ അയാളുടെ ദേഷ്യത്തിന്റെ അളവ് കുറഞ്ഞു വരുന്നുണ്ടായിരുന്നു.ഞങ്ങളുടെ ഹൈസ്കൂള്‍ പഠനത്തിന്റെ അവസാന നാളുകളില്‍ അയാള്‍ പറഞ്ഞു, ദേഷ്യം നിയന്ത്രിക്കാനായി അയാള്‍ യോഗയ്ക്ക് പോകുന്നുന്ടെണ്ണ്‍ ,ഗുരുവിനെ നിന്ദിച്ചാല്‍ ഉമിതീയില്‍ എരിഞ്ഞാലും പാപം തീരില്ലെന്ന പറയുന്നത്.അത് കൊണ്ട് ക്ഷമിക്കുക അന്നത്തെ ഭീതിജനകമായ ദിവസങ്ങള്‍ ഇന്നോര്കുമ്പോള്‍ ഒരു നല്ലോരോര്‍മയാണ്.

Thursday, July 28, 2011

ഒരു ഉളുപ്പീസ് കഥ ...


  • ഒരു കഥ... ആമുഖം എന്നപോലെ പറയാം, ഈ കഥയിലെ കഥാപാത്രങ്ങള്‍ ജീവിചിരികുന്നവരുമായി സാദ്രിശ്യം തോന്നിയാല്‍ അത് സ്വാഭാവികം മാത്രം, കാരണം എന്റെ കൂട്ടുകാര്‍ അവരാനിതിലെ കഥാപാത്രങ്ങള്‍ , ഇതില്‍ സാധാരണ കഥയിലേതു പോലെ ഒരു നായകനും ഒരു വില്ലനുമല്ല കുറെ നായകന്മാരും കുറച്ചു വില്ലന്മാരും ആണ്.ഇതില്‍ ഞാന്‍ വില്ലനനായി വരച്ചു തീര്കുന്നവരെ വായനക്കാരായ നിങ്ങള്ക് വില്ലനായി തോന്നില്ല കാരണം അത് നിങ്ങളുടെ കാഴ്ച്ചപാടിന്റെ കുഴപ്പമാണ് .അപ്പോള്‍ ഞാനോ? എനിക്കിവിടെ പ്രസക്തിയില്ല വേണമെങ്കില്‍ പറയാം വില്ലനായി വന്നു പിന്നീട് മാനസാന്തരപെട്ടവന്‍ എന്ന്.ഈ കഥയില്‍ എന്റെ കാഴ്ച്ചപടാണ് ,ഞാന്‍ എന്നത് ഒരു സംഭവം ആര്‍കും അതെനികായാലും,നിങ്ങള്‍കായാലും .സ്വയം ന്യായികരിക്കപെടുന്നവന്‍ അപ്പോള്‍ എനിക്ക് ചുറ്റും നില്കുന്നവരും ഞാന്‍ സ്നേഹിക്കുന്നവരും നന്മയുടെ വെളിച്ചങ്ങള്‍ ആണ്.എന്നാല്‍ നമുക്ക് ഇഷ്ടമില്ലതവരോ അവര്‍ എത്ര നിരപരധികലനെങ്കിലും നമ്മുടെ മുന്പില്‍ നെഗറ്റീവ് എനര്‍ജി ആണ്.പറഞ്ഞു പറഞ്ഞു കുറച്ചു കൂടി പോയി അല്ലെ? എനിക്കിട് ഇന്ന് തന്നെ തീര്കണം ചിലപ്പോള്‍ നാളെ ഇതേ പോലെ സമയം കിട്ടി എന്ന് വരില്ല .

+2 കഴിഞ്ഞു ഇനി എന്ത് ചെയനമെന്നറിയാത്ത ഘട്ടത്തില്‍ നില്കുംബോലാണ് എല്ലാരും പറയുന്ന ആ വിധി എന്ന സാധനം എന്നെ ഈ ലോകത്ത് എത്തിച്ചത്.അവിടെ വെച്ചാണ്‌ ഈ കഥ തുടങ്ങുന്നത്. പുതിയൊരു ലോകത്ത് എത്തിയത് പോലെ ആയിരുന്നു .ചുറ്റും അപരിചിതര്‍ ചിലര്‍ കാക്കകൂട്ടില്‍ കല്ലെറിഞ്ഞത് പോലെ കലപില പറഞ്ഞു കൊണ്ടിരുന്നു. ചിലര്‍ ഒന്നും മിണ്ടാതെ എന്നെ പോലെ അത്ഭുതലോകതെതിയ പോലെ .എന്നെ അവിടെ വിട്ടു പോയ അച്ഛനെ നോക്കി ഞാന്‍ എന്തോ ഓര്‍ത്തു നില്കുന്നവേ ഒരുത്തന്‍ വന്നു എന്നോട് ചോദിച്ചു എന്താ പേര്?. ഏതോ ലോകത്തായിരുന്ന എനിക്കതിനു മറുപടി പറയാന്‍ പറ്റിയില്ല നിങ്ങലെന്തപ്പ മിന്ടൂലെ അവന്റെ വാക്കുകള്‍ എന്നെ സ്വപ്നത്തില്‍ നിന്നുമുയര്‍ത്തി ലവന്‍ എങ്ങനെ ഞാന്‍ അവനെ പരിചയപെടുതും.നായകന്മാരില്‍ ഒരുവന്‍ .എന്ത് എവിടെ പറയണമെന്നോ പ്രവര്തിക്കനമെന്നോ അറിയാത്ത ഒരു ചക്കര........ ചുരുലമുടിയും ഒരു വൃത്തികെട്ട ചിരിയുമായി എത്തിയ അവനോടു ഞാന്‍ പുഞ്ചിരിച്ചു പേര് പറഞ്ഞു.അവനെ കുറിച്ച കൂടുതല്‍ ചോടികുന്നതിനു മുന്പേ വിരലി പിടിച്ച വെളിച്ചപടിനെ പോലെ എങ്ങോ മറഞ്ഞു. ഇപ്പോള്‍ തന്നെ എന്റെ കൂട്ടുകാര്‍ക്ക് ആളെ പിടിക്കിട്ടിയിട്ടുണ്ടാവും..എന്നാലും പറയാം അവനാണ് ഉളുപ്പീസ് ബാബു.തിരിച്ചു റൂമിലേക്ക്‌ നടക്കുമ്പോളാണ് വേറൊരു വ്യക്തിയെ കണ്ടത് അവന്റെ കയ്യിലിരുപ്പിന്റെ ഗുണം ഒടിഞ്ഞു പോയ ആ കൈ എനിക്ക് പറഞ്ഞു തന്നു .എന്നാലും അതിന്റെ ഒരു യാതൊരു അഹങ്കാരവും ഇല്ലാത്ത അഹങ്കാരിയായ നീണ്ടു മെലിഞ്ഞൊരു സാധനം.കൂടുതല്‍ പറയേണ്ട കാര്യമില്ല .കാര്യമില്ലാത്ത കാര്യത്തിന് വഴിയെ പോകുന്ന പെന്പില്ലെരുടെ അടിയും മേടിച്ചു കിട്ടിയ ലവന്‍ സ്വയം മജ്നു എന്ന് വിശേഷിപ്പിച്ചു തന്റെ ലൈലയെ തേടി പോയ .. ഒരു റോമിയോ ഉളുപീസ് മിക്കു.പിന്നെയും കുറെ പേരെ കണ്ടു , പക്ഷെ അവരെ എല്ലാം വിശദമായി പരിജയപെടുത്താം നല്ല ഉറക്കം വരുന്നു .പിറ്റേ ദിവസം വന്നു കേറിയില്ല അതിനു മുന്പേ ഇവരെല്ലാം എനിക്ക് സ്വന്തം എന്നാ പോലെ പെണ്‍കുട്ടികളുടെ കയ്യില്‍ കേറി പിടിച്ച ഭൂതം ഭാവി വര്‍ത്തമാനം പറഞ്ഞ ഒരു ഐഡിയക്കാരന്‍ ,ഞങ്ങളൊന്നു കൈ നീട്ടികൊടുക്കുമ്പോള്‍ അത് കണ്ടഭാവം പോലും നടിക്കാത ഒരു എന്‍ ആര്‍ ഐ പ്രോഡക്റ്റ് ലവനാല്ല് കൊള്ളാമല്ലോ , മനസ്സില്‍ അങ്ങനെ ഒരായിരം ലടു പൊട്ടിച്ചു കൊണ്ട് അവന്‍ അവന്റെ ഐഡിയ തുടര്‍ന്ന് കൊണ്ടിരുന്നു. "ദര്‍ശനെ പുണ്യം സ്പര്‍ശനേ പാപം " പാവം അവനു അറിയാതെ പോയി. പിന്നീട് അങ്ങോട്ട്‌ ലവന്‍ നമുക്കൊരു മുതലാളി ആയിരുന്നു. അവനാണ് ഉളുപ്പീസ് ഹാഷിര്‍. ഇങ്ങനെ പോയാല്‍ ഞാനിതെഴുതിതീരില്ല കാരണം അത്രയ്കുമുണ്ട് ഓരോരുത്തരെ കുറിച്ച് പറയാന്‍. ഒരു മെലിഞ്ജ് എല്ലാവര്ക്കും മുന്നില്‍ പാവമായി തോന്നുന്ന ഒരു അപകടകാരി ഉളുപ്പീസ് എ കെ .കുട്ടിക്കളി വിട്ടുമാരത കുട്ടിയായ ഉളുപ്പീസ് പ്രണവ് .ലവന് പെന്പില്ലെരോട് കുറച്ചു സെന്ടിമെന്‍സ് കൂടുതല..പിന്നെ മിസ്റ്റര്‍ വേള്‍ഡ് മത്സരത്തിനു കഠിനമായി പ്രയത്നിക്കുന്ന ജിമ്മനന്നെന്നു സ്വയം കരതുന്ന നമ്മുടെ സ്വന്തം ജിമ്മന്‍ എല്‍ദോ ഉളുപ്പീസ് അനൂപ്‌ .പ്രണയിച്ച പെന്പില്ലെരെല്ലാം മതില് ചാടിപോയ നമ്മുടെ പാവം പ്രണയ നായകന്‍ ഉളുപ്പീസ് എം പീ .ആരെ നമ്ബിയാലും കുള്ളന്മാരെ നമ്ബരുതെന്നു വീണ്ടും വീണ്ടും തെളിയിച്ച ഒരു ആവേശകമ്മിറ്റി നമ്മുടെ ബ്ലിന്കുമോന്‍ ഉളുപ്പീസ് അതുല്‍.നാട്ടിലെ ഗുണ്ടകളെല്ലാം സ്വന്തമായിട്ട് കൂട്ടിനുള്ള നമ്മുടെ ഇരവി ഉളുപ്പീസ് ഇരവി. യാതൊരു വിധ ദുശ്ശീലങ്ങളും ഇല്ലാത്ത അതിനാല്‍ തന്നെ വട്ടോളി എന്നാ പേര് വീണ, നമ്മുടെ ഉളുപ്പീസ് യു കെ .സെന്റി അടിച്ചു സെന്റി അടിച്ചു മറ്റുള്ളവരെ പോലും കരയിപ്പിക്കുന്ന . ഇവനെല്ലാം ആരെടാ എന്നാ ഭാവത്തില്‍ നോക്കുന്ന നമ്മുടെ സെന്റി ഉളുപ്പീസ് രായപ്പന്‍.പരിപ്പുവടയും കമ്മ്യൂണിസവും അറബിക്കതയിലെത് പോലെ ആരടിച്ച നമ്മുടെ ഉളുപീസ് നാണപ്പന്‍.മനിചിത്രതഴിലെ കാര്‍ന്നോരെ ഒര്മിപ്പീക്കുന്ന ഉളുപ്പീസ് മേനോതും.മറ്റുള്ളവരെ വേരുപ്പിക്കാനായി ഉളുപ്പീസ് എന്നാ പേരിനു എന്ത് കൊണ്ടും അര്‍ഹനായ തീരെ ഉളുപ്പില്ലാത്ത .. ഉളുപീസ് പ്രതീകും,ഇനിയും പ്രണയിച്ചു തീരാത്ത ഒരു പകല്‍ മാന്യന്‍ ഉളുപീസ് ഇ പി.ബക്കറ്റ്‌ എന്നാ പാട്ട് പാടി ഞങ്ങളെവരെയും കയ്യിലെടുത്ത ഉളുപീസ് പ്രീത്.മിസ്റ്റര്‍ കുല്കര്നി ആയ ആജനുഭാഹു ഉളുപ്പീസ് എം കെ .പിന്നെ പുയിപ്പടികാനായി തലപ്പോക്കുന്ന തങ്ങള്‍,തടിയന്‍ റമീസ് ,തൃശൂര്‍ അച്ചായനും അങ്ങനെ നീണ്ടു പോകുന്ന നിര ,ഇതില്‍ വിട്ടു പോയിട്ടുള്ള എല്ലാ ഉളുപ്പീസുകളും ക്ഷമിക്കുക .....ഇത് ഇവിടെ തീരുന്നതല്ല ഇതൊരു പരിജയപെടുതല്‍ മാത്രം കഥയുടെ മുന്നോട്ടു പൊക്കിള്‍ നിങ്ങള്‍ എല്ലവരും എത്തിയിരിക്കും അപ്പോള്‍ അടുത്ത പോസ്റ്റില്‍ നമുക്ക് ഫസ്റ്റ് സെമെസ്റെര്‍ വിശേഷങ്ങള്‍ കാണാം .

Tuesday, April 12, 2011

പെണ്ണേ ,നിന്നെ ഞാന്‍ പ്രണയിക്കുന്നു ...

നിന്നെ ഞാന്‍ പ്രണയിക്കുന്നു എന്ന് ഞാന്‍ പറഞ്ഞപോള്‍
എന്നുള്ളില്‍ നിന്നോട് പ്രണയമുണ്ടായിരുന്നില്ല
കണ്ണില്‍ കപടപ്രണയത്തിന്‍ ലഹരി നിറച്ചു ഞാന്‍
നിന്‍ പിറകെ നടന്നോതി നീ എന്റെത്
ചങ്ങാതിമാരുടെ പ്രണയകേളികള്‍, എന്നില്‍
നിറച്ചൊരു വാശി അതായിരുന്നു നീ
വിരസമാം വേളയില്‍ ഹരം പകരുവനുല്ലൊരു
നേരം പോക്കായിരുന്നു നീയെനിക്ക്
പലകുറി നീയെന്നില്‍ നിന്നോളിക്കുമ്പോഴും
നിന്‍ മുന്നില്‍ വന്നു മന്ദഹസിച്ചതും വെറുതെ


പിന്നീട് ഒരു നാള്‍ നിന്‍ കണ്ണുകളില്‍
പ്രേമാലഹരിയുമായി വന്നപ്പോള്‍ ,ഞാന്‍ ചിരിച്ചു പറഞ്ഞു
നിനക്ക് പിഴ പറ്റി,ഞാന്‍ നിന്നെ പ്രണയിക്കുന്നില്ല പെണ്ണെ ..
പക്ഷെ! പ്രണയിക്കുന്നില്ലെങ്കില്‍ എന്തിനു ഞാന്‍
നിന്നെ എന്‍ പ്രണയത്തിന്‍ ചതിയില്‍ വീഴ്ത്തി
പ്രണയിക്കാന്‍ അറിയാതിരുന്ന എന്നെ നീ
പ്രണയത്തിന്‍ സുഖവും വേദനയും അറിയിച്ചു

പിഴച്ചതെനിക്കാന് നിനക്കല്ല പെണ്ണെ ,
നീയെന്‍ നഷ്ടം , എന്‍ തീരാനഷ്ടം
കപട്യമില്ലാതെ ഞാന്‍ പറയട്ടെ
പെണ്ണേ ,നിന്നെ ഞാന്‍ പ്രണയിക്കുന്നു

Sunday, December 19, 2010

എന്തിനു നീയെന്നെ സ്നേഹിച്ചു......

വേര്പിരിയാനാനെങ്കില്‍ എന്തിനു നീയെന്നെ സ്നേഹിച്ചു?..
വര്‍ണങ്ങളില്ലാത്ത എന്‍ ജീവിതത്തില്‍ എന്തിനു
പ്രണയത്തിന്‍ വര്‍ണങ്ങലാല്‍ മഴവില്ല് തീര്‍ത്തു?..
ഇരുളുകളെ സ്നേഹിച്ചിരുന്ന എന്നെ നീ എന്തിനു
വെളിച്ചത്തില്‍ കൈപിടിച്ച് കൊണ്ടുവന്നു? .
മരുഭൂമി പോല്‍ വരണ്ടൊരെന്‍ മനസ്സില്‍
സ്നേഹത്തിന്‍ കുളിര്മയായി തഴുകി ?...
ഓര്‍ക്കുവനായി ഏറെ പ്രിയ നിമിഷങ്ങള്‍ എനിക്കായി
മാത്രം സമ്മാനിച്ച്‌, എന്തെ നീയെന്നെ വിട്ടകന്നു പോയി..
എന്‍ കണ്ണുകളെ വഞ്ചിച്ചൊരു..മരീചിക
മാത്രമായിരുന്നോ നീ??
അതോ നിദ്രയുടെ ഏതോ യാമത്തില്‍
കണ്ടൊരാ വര്‍ണസ്വപ്നമോ ?

Thursday, November 25, 2010

പരിചിതര്‍ക്ക് നടുവില്‍ അപരിചിതനായി..

കുറേ നാളായി ഒരു ബ്ലോഗ്‌ എഴുതിയിട്ട്, ഏകദേശം ഒരു മാസത്തോളം എന്തോ ഒന്നിനോടും ഒരു താല്പര്യം തോന്നുന്നില്ല,ഒരു തരം മടുപ്പ് അത് പുതുമയൊന്നുമല്ല, പക്ഷെ ആ മടുപ്പ് അധികകാലം നീണ്ടു നില്‍ക്കാറില്ല ,എന്നിട്ടും ഇതെന്തേ ഇത്തവണ ഇങ്ങനെ.കൈകള്‍ക്ക് പോലും തളര്‍ച്ച, ചിന്തകള്‍ വഴി തെറ്റി സഞ്ചരിക്കുന്നു.
മുന്നില്‍ എന്താണ് സംഭവിക്കുന്നതെന്നരിയതെയുള്ള പോക്ക്.നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും എന്റെ പോസ്റ്റുകളെല്ലാം എന്തെ ഇങ്ങനെയെന്നു,എന്തോ ഞാന്‍ ജീവിതത്തില്‍ ഇങ്ങനെയാണ് ഒന്നിനോടും അമിതമായി ആവേശമില്ലാതെ നിര്‍വികാരമായി മുന്നോട്ട്.
ജീവിതത്തെ എനിക്ക് പേടിയില്ലെന്ന് പലപ്പോഴും ആണയിട്ടു പറയുമ്പോഴും എന്റെയുള്ളിലെ ഭീരുതത്തെ ഞാന്‍ അമര്‍ത്തി വെച്ചിരിക്കുകയായിരുന്നു.ഒന്നും ചെയ്യാന്‍ പറ്റാത്തൊരു അവസ്ഥ.ഈ പോസ്റ്റ്‌ തന്നെ എഴുതാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി.എന്നിട്ടും., ഇന്നും രാവിലെ എഴുന്നെല്കാന്‍ വൈകി, പിന്നെ എല്ലാം കഴിഞ്ഞ ഓഫീസിലെതിയപ്പോലെക്കും സമയം കുറെ ആയി.ഇത് തന്നെ ആവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി,ലേറ്റ് രെജിസ്റ്ററില്‍ ഒപ്പിടുമ്പോള്‍ എം.ഡി യുടെ കണ്ണുകളില്‍ നോക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു, പക്ഷെ അയാള്‍ പേര് വിളിച്ചു ചോദിച്ചു എന്താടോ എന്നും ലേറ്റ് ആവുന്നതെന്ന്,ഒരുതരതിനായ് പരതവേ മനസ്സില്‍ തോന്നിയ കള്ളം തട്ടി വിട്ടു.ഇനി മുതല്‍ നേരത്തെ എത്താനുള്ള താക്കീതും തന്നു അയാള്‍ എന്നെ പറഞ്ഞുവിട്ടു. മടുപ്പ് കലര്‍ന്ന അന്തരീക്ഷത്തിലേക്ക് വീണ്ടും. ചായ കുടിക്കാനായി പോകാം എന്ന് വിജിത്ത് പറഞ്ഞപ്പോള്‍ ഞാന്‍ കൂടെ ഇറങ്ങി ചെന്നു.കയ്യില്‍ കാശില്ലാതെ കുറെ ദിവസമായി, ആരെങ്കിലും വിളിച്ചാല്‍ മാത്രം കൂടെ ചെല്ലും,വിശപ്പുണ്ടായിരുന്നു പക്ഷെ അത് നിയന്ത്രിക്കാന്‍ പഠിച്ചു.വീണ്ടും അരമണിക്കൂര്‍ കഴിഞ്ഞു മോണിറ്ററിന്റെ മുന്നില്‍ കുത്തിയിരിപ്പായി.എനിക്ക് വെറുപ്പ് പിടിക്കുന്നു,പക്ഷെ എന്ത് ചെയ്യാം, വര്‍ക്ക്‌ ടൈമില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റുകള്‍ നിരോധിച്ചിരുന്നു, എന്നാലും എം.ഡി യുടെ കണ്ണ് വെട്ടിച്ചു ഞാന്‍ അതില്‍ കേറി.വന്നിരിക്കുന്ന സ്ക്രാപുകള്‍ ചെക്ക്‌ ചെയ്തു.ഒരു പ്രാവശ്യം കയ്യോടെ പിടിച്ചതാന്നു.ഒരു ലെറ്റര്‍ എഴുതിച്ചു വിട്ടു,മാപ്പ് പറഞ്ഞു കൊണ്ടുള്ള ലെറ്റര്‍ .
ഉച്ചയ്ക്ക് വീണ്ടും വിജിത്ത് വിളിച്ചു, ഭക്ഷണം കഴിക്കാന്‍ അതും കഴിഞ്ഞു തിരിച്ചു മെല്ലെ വന്നുള്ളൂ.ഫ്രന്റ്‌ ഓഫീസിലെ ചേച്ചിമാരോട് കുറച്ചു സമയം കത്തിയടിച്ചു.ആകെയുള്ള ആശ്വാസം അവരൊക്കെയാണ്, മനസ്സില്‍ പേടി തോന്നുമ്പോള്‍ ഫ്രന്റ്‌ ഓഫീസില്‍ പോയി മീനചേച്ചിയെ കണ്ടാല്‍ അമ്മയെ കണ്ടൊരു ആശ്വാസം.പണ്ടേ അങ്ങനെയാണ് മനസ്സില്‍ എന്ത് പേടി തോന്നിയാലും അമ്മയെ കണ്ടാല്‍ എനിക്ക് ആശ്വാസമാവും. അപരിചിത്വമുള്ള ചുറ്റുപാടുകളില്‍ ആ ശബ്ദം കേള്‍ക്കാന്‍ അല്ലെങ്കില്‍ അമ്മയെ പോലെ വാത്സല്യം തരുന്ന ആരെയെങ്കിലും കണ്ടാല്‍ എനിക്ക് ആശ്വാസമാകും.ഇവിടെ മീനചേച്ചി വന്നപ്പോള്‍ എനിക്കെതണ്ടാതുപോലെയൊക്കെ തന്നെ തോന്നുന്നു.
ഞാനെന്തിനാ ഇതൊക്കെ ഇവിടെ ഇങ്ങനെ കുറിച്ച് വെച്ചത് അറിയില്ല, എനിക്കെന്തൊക്കെയോ ശ്വാസം മുട്ടും പോലെ തോന്നുന്നു, താമസിക്കുന്ന വീട്ടില്‍ വല്ലാത്ത അപരിചിത്വം കൂടെയുള്ള ചങ്ങാതിമാര്‍ പോലും അപരിചിതര്‍ പോലെ.തികച്ചും പരിചിതര്‍ക്ക് നടുവില്‍ ഒരു അപരിചിതനായി .സ്വന്തമെന്നു കരുതിയവര്‍ പോലും സ്വന്തമല്ലാത്ത അവസ്ഥ. അറിയില്ല എന്തെ എനിക്കിങ്ങനെ???